യൂറോ കപ്പിൻ്റെ പ്രീ ക്വാർട്ടറിൽ ബെൽജിയത്തെ വീഴ്ത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന ശക്തൻമാരുടെ പോരാട്ടത്തിൽ എതിതില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാൻസ് ക്വാർട്ടർ ടിക്കറ്റുറപ്പിച്ചത്. 85ാം മിനുട്ടിൽ ബെൽജിയം താരം വെർട്ടോഗ്റെ സെൽഫ് ഗോളായിരുന്നു ഫ്രഞ്ച് പടക്ക് കരുത്തായത്.
ജയം അനിവാര്യമായതിനാൽ ശ്രദ്ധയോടെയായിരുന്നു ഇരു ടീമുകളും തുടങ്ങിയത്. അക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചു. എന്നാൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതിരുന്നതോ മത്സരം ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലും രണ്ട് മികച്ച മുന്നേറ്റങ്ങൾ നടത്തി. ലുകാക്കുവിനും ഫ്രഞ്ച് താരങ്ങൾക്കും ഗോളിലേക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ഒടുവിൽ മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സെൽഫ് ഗോൾ പിറന്നത്.