Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • വിവാദ മത്സരം, ഫിഫക്ക് പരാതി നൽകി അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ
Football

വിവാദ മത്സരം, ഫിഫക്ക് പരാതി നൽകി അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ

ഫിഫക്ക് പരാതി നൽകി അർജന്റീന
Email :35

ഒളിംപിക്‌സിൽ അർജന്റീനയും മൊറോക്കോയും തമ്മിലുള്ള വിവാദ മത്സരത്തിൽ നടപടി ആവശ്യപ്പെട്ട് അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്. കഴിഞ്ഞ ദിവസമായിരുന്നു ഒളിംപ്ക്‌സ് ഫുട്‌ബോളിന്റെ ആദ്യ ദിനം നാടകീയ രംഗങ്ങൾക്ക് പാരീസ് സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ അർജന്റീന ആദ്യം 2-2ന് സമനില നേടിയെങ്കിലും പിന്നീട് വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചതോടെ മൊറോക്കോയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

അർജന്റീന സമനില ഗോൾ നേടിയ സമയത്ത് മൊറോക്കോ ആരാധകർ അർജന്റീനൻ താരങ്ങൾക്ക് നേരെയും മറ്റു സ്റ്റാഫുകൾക്ക് നേരേയും അക്രമണമണമഴിച്ചു വിടുകയും ഗ്രൗണ്ട് കയ്യേറുകയും ചെയ്തു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാവഷ്യപ്പെട്ടാണ് അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ ഫിഫക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുള്ളത്. അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ മേധാവി ക്ലോഡിയോ ടാപിയയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

” ഞങ്ങൾ നേരിട്ട സംഭവം വളരെ നിരാശജനകമാണ്. രണ്ട് മണിക്കൂറിലധികം ഞങ്ങളുടെ താരങ്ങളെ ലോക്കർ റൂമിൽ നിർത്തുകയും പിന്നീട് മത്സരം തുടങ്ങുമ്പോൾ വാം അപ് ചെയ്യാനും അനുവദിച്ചില്ല, മൊറോക്കൻ ആരാധകർ ഗ്രൗണ്ട് കയ്യേറുകയും ചെയ്തു. ശരിക്കും ഇക്കാര്യം നിയമവിരുദ്ധവും നിരാശജനകവുമാണ്.

മത്സരം വീണ്ടും നടത്തേണ്ടതില്ലെന്ന് രണ്ട് ക്യാപ്റ്റൻമാരും പറഞ്ഞിട്ടും റഫറിമാർ ഇക്കാര്യം ചെവിക്കൊണ്ടില്ല, അതിനാൽ അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫിഫക്ക് പരാതി നൽകിയിട്ടുണ്ട്” ടാപിയ വ്യക്തമാക്കി. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതെ നടപടി സ്വീകരിക്കാനും വേണ്ട നിയന്ത്രണങ്ങൾ കൊണ്ടുവരാനും അർജന്റീന ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടാപിയ കൂട്ടിച്ചേർത്തു.

അർജന്റീന-മൊറോക്കോ മത്സരം, എന്താണ് സംഭവിച്ചത്, വാസ്തവമറിയാം

ഇന്നലെ രാത്രി ഒളിംപിക്‌സ് ഫുട്‌ബോളിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ നടന്ന മത്സരമാണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്ത് ചർച്ച. മത്സരത്തിന്റെ ഫലം 2-2 എന്നായിരുന്നെന്നായിരുന്നു എല്ലാവരും വിചാരിച്ചത്.പിന്നീട് മൊറോക്കോ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരു, ഇതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സത്യമെന്താണ്.

മത്സരത്തിന്റെ നിശ്ചിത സമയത്ത് 2-1 എന്ന സ്‌കോറിന് അർജന്റീന തോറ്റു നിൽക്കുകയായിരുന്നു. ഈ സമയത്തായിരുന്നു റഫറി 16 മിനുട്ട് അധിക സമയം നൽകിയത്. എന്നാൽ അധിക സമയത്തിന്റെ അവസാന മിനുട്ടുൽ മെദിന അർജന്റീനക്കായി സമനില ഗോൾ നേടുന്നു. ഈ സമയത്ത് ഒളിംപിക്‌സ് വെബ്‌സൈറ്റിൽ മത്സരം ഔദ്യോഗികമായി 2-2 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ മത്സരം സമനിലയിലായെന്ന് കണ്ടതോടെ മൊറോക്കോ ആരാധാകർ അക്രമാസ്തരായതായിരുന്നു മത്സരത്തിലെ അസാധാരണ സംഭവങ്ങളുടെ തുടക്കം. റഫറി വാർ പരിശോധനക്ക് നീങ്ങിയപ്പോഴായിരുന്നു മൊറോക്കോ ആരാധകർ അരജന്റൈൻ താരങ്ങൾക്ക് നേരെ കുപ്പിയേറും പടക്കമേറും ഉൾപ്പെടെയുള്ള അക്രമം നടത്തിയത്. മൊറോക്കോ ആരാധകർ കൂട്ടത്തോടെ ഗ്രൗണ്ടിലെത്തിയതോടെ മത്സരവും വാർ പരിശോധനയും തടസപ്പെട്ടു.

ഗ്രൗണ്ടിലെ അവസ്ഥ കൈവിട്ടു പോയതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കി സ്‌റ്റേഡിയത്തിലെ എല്ലാവരേയും പുറത്താക്കാൻ നിർദേശം ലഭിച്ചു. തുടർന്ന് ഒന്നര മണിക്കൂറിന് ശേഷമായിരുന്നു സ്‌റ്റേഡിയത്തിൽനിന്ന് എല്ലാവരേയും പുറത്താക്കിയത്. അതിന് ശേഷമാണ് വാർ റഫറിമാരുടെ റിവ്യൂ വന്നത്. അർജന്റീനയുടെ രണ്ടാം ഗോൾ ഓഫ് സൈഡ്. മത്സരത്തിലെ ബാക്കി നാലു മിനുട്ട് മത്സരം പൂർത്തിയാക്കാനും റഫറിയുടെ നിർദേശം ലഭിച്ചു.

ഒന്നര മണിക്കൂറിന് ശേഷമായിരുന്നു മത്സരം പുനരാരംഭിച്ച് നാലു മിനുട്ട് മത്സരം പൂർത്തിയാക്കി മത്സരത്തിലെ അന്തിമ വിധി പ്രഖ്യാപിച്ചത്. മൊറോക്കോ 2-1 എന്ന സ്‌കോറിന് അർജന്റീനയെ തോൽപിച്ചു. ശനിയാഴ്ച ഇറാഖിനെതിരേയാണ് ടൂർണമെന്റിലെ അർജന്റീനയുടെ രണ്ടാം മത്സരം. മൊറോക്കോ ആരാധകർ ഗ്രൗണ്ട് കയ്യേറിയതായിരുന്നു മത്സരം വാർ റിവ്യൂ ചെയ്യാനും മത്സരം പുനരാരംഭിക്കാനും വൈകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts