Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • അസാധാരണം, ഒന്നര മണിക്കൂർ നീണ്ട വാർ റിവ്യൂ; ഒടുവിൽ അർജന്റീനക്ക് തോൽവി
Football

അസാധാരണം, ഒന്നര മണിക്കൂർ നീണ്ട വാർ റിവ്യൂ; ഒടുവിൽ അർജന്റീനക്ക് തോൽവി

അർജന്റീനക്ക് തോൽവി
Email :161

ഫുട്‌ബോളിൽ കേട്ടുകേൾവിയില്ലാത്ത സംഭവ വികാസങ്ങൾക്ക് സാക്ഷ്യംവഹിച്ച് ഒളിംപിക്‌സ് ഫുട്‌ബോൾ. ഇന്ന് നടന്ന ഫുട്‌ബോളിലെ അർജന്റീന-മൊറോക്കോ മത്സരമാണ് വിവാദത്തിൽ കലാശിച്ചത്. മത്സരത്തിന്റെ അന്തിമ ഫലം 2-2 എന്നായിരുന്നെങ്കിലും ഒന്നര മണിക്കൂർ നീണ്ട വാർ പരിശോധനക്ക് ശേഷം അർജന്റീന നേടിയ രണ്ടാം ഗോൾ നിഷേധിക്കുകയായിരുന്നു.

മത്സരം സമനിലയിലായെങ്കിലും താരങ്ങളെ ഗ്രൗണ്ട് വിടാൻ റഫറിമാർ അനുവദിച്ചില്ല. തുടർന്ന് കാണികൾ ഗ്രൗണ്ട് കയ്യേറുകയായിരുന്നു. കാണികൾ ഗ്രൗണ്ടിലെത്തിയതോടെ താരങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പിന്നീട് കാണികളെ സ്റ്റേഡിയത്തിന് പുറത്താക്കി മത്സരത്തിന്റെ ബാക്കി നാലു മിനുട്ട് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ പൂർത്തിയാക്കുകയായിരുന്നു. പിന്നീടായിരുന്നു റഫറിമാർ അന്തിമ വിധി പ്രഖ്യാപിച്ചത്.

2-1ന് അർജന്റീന തോറ്റതായി റഫറിമാർ പ്രഖ്യാപിക്കുകയായിരുന്നു. നിക്കോളാസ് ഒട്ടാമെൻഡിയായിരുന്നു അർജന്റീനയെ നയിച്ചത്. മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരെസും അർജന്റീനക്കായി ആദ്യ ഇലവനിൽ കളത്തിലിറങ്ങിയിരുന്നു. അഷ്‌റഫ് ഹക്കീമിയായിരുന്നു മൊറോക്കോയെ നയിച്ചത്. ആദ്യ പകുതുയിൽ അക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും അക്രമിച്ച് കളിച്ചു. ശക്തമായ പോരാട്ടത്തിനൊടുവിൽ ആദ്യ പകുതിയുടെ അധിക സമയത്ത് മൊറോക്കോ ഗോൾ നേടി. ഇതോടെ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിക്കാൻ മൊറോക്കോക്ക് കഴിഞ്ഞു.

റഹീമി സോഫിനെയായിരുന്നു മൊറോക്കോയുടെ ആദ്യ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി പൊരുതിയ അർജന്റീന ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ അധികം വൈകാതെ മൊറോക്കോ രണ്ടാം ഗോളും നേടി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. 49ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽനിന്ന് റഹീമി തന്നെയായിരുന്നു രണ്ടാം ഗോളും അർജന്റീനയുടെ വലയിലെത്തിച്ചത്.

രണ്ട് ഗോളിന് പിറകിലായെങ്കിലും അർജന്റീന ഗോൾ മടക്കാനുള്ള ശ്രമം കടുപ്പിച്ചു. ഒടുവിൽ 68ാം മിനുട്ടിൽ അവർക്ക് അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. 68ാം മിനുട്ടിൽ സൈമൺ ഗ്വെയ്‌ലനോയായിരുന്നു അർജന്റീനക്കായി ആദ്യ ഗോൾ നേടിയത്. മത്സരത്തിൽ 16 മിനുട്ടായിരുന്നു അധികസമയമായി റഫറി നൽകിയത്. എന്നാൽ ഈ സമയത്ത് അർജന്റീന ഒരു ഗോൾകൂടി മടക്കി മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു.

മെദിന ക്രിസ്റ്റ്യനായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ സ്‌കോർ ചെയ്തത്. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലു പിന്നീടായിരുന്നു റഫറിമാർ വാർ പരിശോധിച്ച് ഗോൾ ഓഫ് സൈഡാണെന്ന് കണ്ടെത്തിയത്. മറ്റൊരു മത്സരത്തിൽ 2-1ന് സ്‌പെയിൻ ഉസ്ബക്കിസ്താനെയും തോൽപിച്ചു. ശനിയാഴ്ച ഇറാഖിനെതിരേയാണ് അർജന്റീനയുടെ അടുത്ത മത്സരം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts