Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • അർജന്റീന-മൊറോക്കോ മത്സരം, എന്താണ് സംഭവിച്ചത്, വാസ്തവമറിയാം
Football

അർജന്റീന-മൊറോക്കോ മത്സരം, എന്താണ് സംഭവിച്ചത്, വാസ്തവമറിയാം

അർജന്റീനക്ക് തോൽവി
Email :194

ഇന്നലെ രാത്രി ഒളിംപിക്‌സ് ഫുട്‌ബോളിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ നടന്ന മത്സരമാണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്ത് ചർച്ച. മത്സരത്തിന്റെ ഫലം 2-2 എന്നായിരുന്നെന്നായിരുന്നു എല്ലാവരും വിചാരിച്ചത്.പിന്നീട് മൊറോക്കോ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരു, ഇതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സത്യമെന്താണ്.

മത്സരത്തിന്റെ നിശ്ചിത സമയത്ത് 2-1 എന്ന സ്‌കോറിന് അർജന്റീന തോറ്റു നിൽക്കുകയായിരുന്നു. ഈ സമയത്തായിരുന്നു റഫറി 16 മിനുട്ട് അധിക സമയം നൽകിയത്. എന്നാൽ അധിക സമയത്തിന്റെ അവസാന മിനുട്ടുൽ മെദിന അർജന്റീനക്കായി സമനില ഗോൾ നേടുന്നു. ഈ സമയത്ത് ഒളിംപിക്‌സ് വെബ്‌സൈറ്റിൽ മത്സരം ഔദ്യോഗികമായി 2-2 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ മത്സരം സമനിലയിലായെന്ന് കണ്ടതോടെ മൊറോക്കോ ആരാധാകർ അക്രമാസ്തരായതായിരുന്നു മത്സരത്തിലെ അസാധാരണ സംഭവങ്ങളുടെ തുടക്കം. റഫറി വാർ പരിശോധനക്ക് നീങ്ങിയപ്പോഴായിരുന്നു മൊറോക്കോ ആരാധകർ അരജന്റൈൻ താരങ്ങൾക്ക് നേരെ കുപ്പിയേറും പടക്കമേറും ഉൾപ്പെടെയുള്ള അക്രമം നടത്തിയത്. മൊറോക്കോ ആരാധകർ കൂട്ടത്തോടെ ഗ്രൗണ്ടിലെത്തിയതോടെ മത്സരവും വാർ പരിശോധനയും തടസപ്പെട്ടു.

ഗ്രൗണ്ടിലെ അവസ്ഥ കൈവിട്ടു പോയതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കി സ്‌റ്റേഡിയത്തിലെ എല്ലാവരേയും പുറത്താക്കാൻ നിർദേശം ലഭിച്ചു. തുടർന്ന് ഒന്നര മണിക്കൂറിന് ശേഷമായിരുന്നു സ്‌റ്റേഡിയത്തിൽനിന്ന് എല്ലാവരേയും പുറത്താക്കിയത്. അതിന് ശേഷമാണ് വാർ റഫറിമാരുടെ റിവ്യൂ വന്നത്. അർജന്റീനയുടെ രണ്ടാം ഗോൾ ഓഫ് സൈഡ്. മത്സരത്തിലെ ബാക്കി നാലു മിനുട്ട് മത്സരം പൂർത്തിയാക്കാനും റഫറിയുടെ നിർദേശം ലഭിച്ചു.

ഒന്നര മണിക്കൂറിന് ശേഷമായിരുന്നു മത്സരം പുനരാരംഭിച്ച് നാലു മിനുട്ട് മത്സരം പൂർത്തിയാക്കി മത്സരത്തിലെ അന്തിമ വിധി പ്രഖ്യാപിച്ചത്. മൊറോക്കോ 2-1 എന്ന സ്‌കോറിന് അർജന്റീനയെ തോൽപിച്ചു. ശനിയാഴ്ച ഇറാഖിനെതിരേയാണ് ടൂർണമെന്റിലെ അർജന്റീനയുടെ രണ്ടാം മത്സരം. മൊറോക്കോ ആരാധകർ ഗ്രൗണ്ട് കയ്യേറിയതായിരുന്നു മത്സരം വാർ റിവ്യൂ ചെയ്യാനും മത്സരം പുനരാരംഭിക്കാനും വൈകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts